ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കോഴിക്കോട് കക്കയം ഡാമിലേയ്ക്കുള്ള റോഡുകൾ ഗതാഗതയോഗ്യമാക്കി. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ സഞ്ചാരികൾക്കുള്ള നിയന്ത്രണവും പിൻവലിച്ചു. ഈ മേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കരുതൽ നിരീക്ഷണം തുടരും.
കെഎസ്ഇബി അധികൃതരും വനംവകുപ്പും ഹൈഡൽ ടൂറിസം പ്രവർത്തകരും ചേർന്നാണ് റോഡ് പഴയ നിലയിലാക്കിയത്. പാറക്കല്ലും മരങ്ങളും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ നീക്കം ചെയ്തു. അൻപതിലധികം തൊഴിലാളികളുടെ നേതൃത്വത്തിൽ കല്ലുകൾ നിരത്തി വാഹനസഞ്ചാരം ഉറപ്പാക്കി. മഴ മാറിയ ശേഷം ഒലിച്ചുപോയ റോഡിലെ ടാറിങ് പൂർത്തിയാക്കും.
മഴ ശക്തികുറഞ്ഞ സാഹചര്യത്തിൽ കക്കയം ഡാമിലേയ്ക്ക് സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. ഡാമിലേയ്ക്കുള്ള നീരൊഴുക്കിന്റെ ശക്തിയും കുറഞ്ഞിട്ടുണ്ട്. ബോട്ടിങ് സവാരിയും പുനസ്ഥാപിച്ചു.