ഭിന്നലിംഗ വിഭാഗത്തിന്റെ പ്രശ്നങ്ങൾ തൊട്ടറിഞ്ഞു കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലാ ലീഗൽ അതോറിറ്റിയുമായി ചേർന്ന് നടത്തിയ ട്രാൻസ്‌ജെൻഡേഴ്സ് മീറ്റിൽ നൂറോളം പേർ പങ്കെടുത്തു.
ഇതു തന്നെയാണ് പ്രശ്നം. എന്തുകൊണ്ട് ഭിന്നലിംഗ വിഭാഗം ലൈംഗിക തൊഴിൽ സ്വീകരിയ്ക്കുന്നുവെന്നു ആരും മനസിലാക്കുന്നില്ല. ചൂഷണം ചെയ്യാൻ മാത്രമാണ് ശ്രമം. ഭിന്നലിംഗ വിഭാഗത്തിന്റെ പ്രശ്നങ്ങൾ സമൂഹം മനപൂർവം കണ്ടില്ലെന്നു നടിയ്ക്കുകയാണ്. ഇവരുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണണമെന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പുനർജനി കൾച്ചറൽ സൊസൈറ്റി ആണ് പരിപാടിയ്ക്ക് നേതൃത്വം നൽകിയത്. ഇവർക്കായി സ്വയം തൊഴിൽ അടക്കമുള്ള 12 ഇന പരിപാടികളും ജില്ലാ ഭരണകൂടം ആവിഷ്കരിച്ചു.