E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

സർക്കാരിന്റെ നെല്ലുസംഭരണം വൈകുന്നതിനാൽ ബദൽ മാർഗവുമായി കർഷകർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സർക്കാരിന്റെ നെല്ലുസംഭരണം വൈകുന്നതിനാൽ ബദൽ മാർഗവുമായി കർഷകരുടെ ഒത്തുചേരൽ. പാലക്കാട് ചിറ്റൂരിലാണ് സിആർ നീലകണ്ഠന്റെ നേതൃത്വത്തിൽ നെല്ലു സംഭരണം തുടങ്ങിയത്. ഒരു കിലോ നെല്ലിന് ഇരുപത്തിയഞ്ച് രൂപയാണ് കർഷകന് ലഭിക്കുക. 

കളങ്ങളിൽ കൂട്ടിയിട്ട െനല്ല് ഏറ്റെടുക്കാനാളില്ലാതെ കിളിർത്തുതുടങ്ങി. എസ്്ബിെഎയും സപ്ളൈക്കോയും തമ്മിൽ ധാരണയിലെത്താത്തതിനാൽ ഇനി എന്നാണ് സർക്കാരിന്റെ നെല്ലുസംഭരണം തുടങ്ങുക. കർഷകരുടെ കണ്ണീരിന് പരിഹാരമില്ല. ഇൗ സാഹചര്യത്തിലാണ് ചിറ്റൂരിലെ കർഷക കൂട്ടായ്മയായ ദേശീയ കർഷക സമാജവുമായി ചേർന്ന് പൊതുപ്രവർത്തകനായ സിആർ നീലകണ്ഠൻ സംഭരണത്തിന് പുതിയ മാർഗം തേടിയത്. ഒരു കിലോ നെല്ലിന് സർക്കാർ കർഷകർക്ക് നൽകുന്നത് 23.രൂപ 30 പൈസയാണെങ്കിൽ പകരം 25 രൂപ നൽകുകയാണിവിടെ. ജൈവനെല്ല് ഏറ്റെടുത്ത് അരിയാക്കി നൽകും. ഉദ്ഘാടനമെന്നോണം 25000 രൂപയുടെ നെല്ല് അളന്നെടുത്തു. 

ആംആദ്മി പാർട്ടിയുടെ പ്രവർത്തകരെയും കൂടുതൽ കർഷകരെയും ഉൾപ്പെടുത്തി നെല്ലിന്റെ സംഭരണം സംസ്ഥാനമൊട്ടാകെ നടപ്പാക്കും. അടുത്തവർഷം നൂറു ടൺ നെല്ല് പാലക്കാട്ടു നിന്ന് ശേഖരിക്കാനാണ് തീരുമാനം.