ദീപാവലി ആഘോഷമാക്കാൻ കൊതിയൂറും മധുരച്ചന്ത. വിറ്റുപോകുന്നതിൽ കൂടുതൽ ഇതരസംസ്ഥാനക്കാരുടെ ഇഷ്ടവിഭവങ്ങളും. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ കോഴിക്കോട് മുതലക്കുളത്താണ് ന്യായവില മധുരകൗണ്ടറുള്ളത്.
വിവിധ തരം ലഡു, പേഡ, ഹൽവ തുടങ്ങി അൻപതിലധികം മധുര വിഭവങ്ങളാണുള്ളത്. കേരളത്തിന്റെ തനത് മധുര ഇനങ്ങൾക്കൊപ്പം ഇതരസംസ്ഥാനത്തൊഴിലാളികളെ ലക്ഷ്യമാക്കി ബംഗാളി വിഭവങ്ങളുമുണ്ട്. മിൽക്ക് ബർഫി, ബേക്സൻ ലഡു, ഗീ ലഡു തുടങ്ങിയവയ്ക്കാണ് ആവശ്യക്കാരേറെ.
ബംഗാളി വിഭവങ്ങളുടെ ഒരു കിലോഗ്രാം പായ്ക്കറ്റിന് മുന്നൂറ്റി ഇരുപതാണ് വില. സാധാരണ പായ്ക്കറ്റിന് ഒരു കിലോഗ്രാമിന് ഇരുന്നൂറും നൽകണം. മുതലക്കുളത്തെ മധുരച്ചന്ത 19 വരെ പ്രവർത്തിക്കും.