ചിലപ്പതികാരവും മഹാഭാരതവും കരിങ്കൽ ശിൽപങ്ങളിലൂടെ കാഴ്ചയാകുന്നു. പാലക്കാട് അഹല്യ ക്യാംപസിലാണ് കൂറ്റൻ ശിൽപങ്ങളൊരുങ്ങുന്നത്. രണ്ട് വനിതാ ശിൽപികളും പങ്കാളിയാകുന്ന ശിൽപകലാ ക്യാംപിന്റേതാണ് സൃഷ്ടികൾ.
തമിഴ്കാവ്യലോകത്തെ പഞ്ചമഹാകാവ്യങ്ങളിലൊന്നായ ചിലപ്പതികാരവും മഹാഭാരതത്തിലെ സത്യവാൻ സാവിത്രി കഥയിലെ കഥാപാത്രങ്ങളുമാണ് കൂറ്റൻ ശിൽപങ്ങളാകുന്നത്. കഠിനാധ്വാനത്തിന്റെ ഇൗ പരീക്ഷണശാലയിൽ രണ്ടു വനിതാശിൽപികളുമുണ്ട്. എറണാകുളത്തുകാരി ചിത്രയും ഡൽഹി സ്വദേശി ദീപിക ഗൗതവും. ചിത്രരചനയോ സിമന്റ് ,കളിമൺ ശിൽപങ്ങളുടെ നിർമാണവുമോ പോലെ അത്രലളിതമല്ല ഇൗ ദൗത്യം.
കാഴ്ചയിൽ കൗതുകവും സൗന്ദര്യവും ഒത്തുചേരുന്ന പതിനൊന്ന് ശിൽപങ്ങൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ശിൽപ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും പ്രത്യേകതയുണ്ട്.
ലക്ഷങ്ങൾ മൂല്യമുളളതാണ് ശിൽപങ്ങൾ. മൂന്നേക്കറിലധികം സ്ഥലത്തായി സ്ഥാപിച്ച് ആകർഷകമാക്കാനാണ് തീരുമാനം.