കോഴിക്കോട് വീണ്ടും കോളറ ബാധ. ബംഗാള്‍ സ്വദേശികളായ രണ്ടു തൊഴിലാളികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാഴ്ച്ച മുമ്പ് കേരളത്തിലെത്തിയ ബംഗാൾ മുർഷിദാബാദ് സ്വദേശികളിലാണ് രോഗം സ്ഥിരീകരിച്ചത്. വയറിളക്കത്തെ തുടർന്ന് ചികില്‍സ തേടിയപ്പോഴാണ് കോളറയാണെന്ന് കണ്ടെത്തിയത്. നിർമാണത്തൊഴിലാളികളായ ഇരുവരും മിഠായിത്തെരുവിലും നരിക്കുനിയിലുമായാണ് ജോലി ചെയ്തിരുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
മാരകമായ വിബ്രിയോ കോളറയാണ് ഇരുവർക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് മാവൂരിൽ മൂന്ന് ഇതര തൊഴിലാളികളിൽ കോളറബാധ കണ്ടെത്തിയിരുന്നു.