ലോക കാഴ്ച ദിനത്തിൽ വ്യത്യസ്മായൊരു സന്ദേശയാത്രയ്ക്ക് സാക്ഷിയായി കോഴിക്കോട് നഗരം. നേത്രദാനം പ്രോൽസാഹിപ്പിക്കു എന്ന ലക്ഷ്യത്തോടെ നടത്തിയ ബ്ലൈൻഡ് വാക്കിൽ കാഴ്ചശക്തിയില്ലാത്തവർക്ക് കൈത്താങ്ങായി ഒപ്പം കൂടിയത് ഒരുപറ്റം കോളജ് വിദ്യാർഥികൾ.
ജിവിതത്തിലേക്ക് പുതിയ വെളിച്ചമെത്തിയ സന്തോഷമാണ് ഒാരോ മുഖത്തും. ഇരുണ്ടുമൂടിയ കാഴ്ചകൾക്കിടയിലൂടെ സ്നേഹത്തിന്റെ പുതിയ വെളിച്ചം അവർ കണ്ടു. കൂട്ടായി ഒപ്പം ചേർന്നത് കോളജ് വിദ്യാർഥികൾ. സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറാണ് യാത്ര ഫ്ലാഗ് ഒാഫ് ചെയ്തത്. പിന്നെ കാഴ്ചയുള്ളർ കണ്ണുകൾ കെട്ടി, കാഴ്ചയില്ലാത്തവുരെട കരങ്ങൾ പിടിച്ച് നഗരത്തിലൂടെ നടന്നു.
കണ്ണുകൾക്ക് മരണത്തിനപ്പുറവും ജീവനുണ്ട് എന്ന സന്ദേശമാണ് യാത്ര പകർന്നത്. ദ് പ്രോജക്ട് വിഷൻ എന്ന സന്നദ്ധ സംഘടനയാണ് ബ്ലൈൻഡ് വാക്ക് സംഘടിപ്പിച്ചത്.