പ്രായപൂർത്തിയാകാത്തവരും ലൈസൻസ് ഇല്ലാത്തവരും വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾ കൂടിവരുന്നു. പാലക്കാട് ജില്ലയിൽ ഇരുപത്തിമൂന്നു ശതമാനം കേസുകളും ഇത്തരത്തിലുളളതാണ്. നിയമത്തിൽ ചില പഴുതുകൾ ഉളളതിനാൽ കുറ്റക്കാർക്ക് മതിയായ ശിക്ഷകിട്ടുന്നില്ല. നിരത്തിൽ ജീവൻപൊലിഞ്ഞവരുടെ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടണമെങ്കിലും കടമ്പകൾ ഏറെയാണ്.
ഇന്നലെ പാലക്കാട് നഗരത്തിലെ ചക്കാന്തറയിൽ ഡോക്ടർ ദമ്പതികളെ ഇടിച്ചുവീഴ്ത്തി ഒരാളുടെ ജീവനെടുത്ത കാർ ഒാടിച്ചത് പതിനേഴുകാരനായിരുന്നു. മറ്റൊരാൾക്ക് വാടയ്ക്ക് കൈമാറിയ കാറാണ് മൂന്നാമതൊരാൾ ഒാടിച്ച് അപകടമുണ്ടാക്കിയത്. വാഹനം ഒാടിച്ച ആളും വാഹന ഉടമസ്ഥനുമാണ് കേസിൽ കുറ്റക്കാർ. പക്ഷേ ഇത്തരം സംഭവങ്ങളിൽ വകടത്തിൽപെട്ടാൽ നഷ്ടപരിഹാരം നൽകാൻ ഇൻഷൂറൻസ് കമ്പനികൾക്ക് ബാധ്യതയില്ല. റെന്റ് എ കാർ സംവിധാനങ്ങളിലൂടെ പ്രായപൂർത്തിയാകാത്തവർക്ക് അല്ലെങ്കിൽ ലൈസൻസ് ഇല്ലാത്തവർക്ക് വാഹനം കൈമാറുന്നത് അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ചുണ്ടാകുന്ന അപകട മരണത്തിൽ തടവുശിക്ഷ മൂന്നുവർഷം വരെയാണ്. എന്നാൽ നിയമത്തിലെ ചില പഴുതുകൾ പ്രകാരം ശിക്ഷ കുറയുന്നു. കേസ് നടത്തിപ്പിനെ ആശ്രിയിച്ചാണ് നഷ്ടപരിഹാരത്തുകയും ലഭിക്കുക.