കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് പുതുജീവൻ നൽകി കോളജ് വിദ്യാർഥികൾ. എൻ.എസ്.എസ് പുനർജനി പദ്ധതിയുടെ ഭാഗമായുള്ള സേവനപ്രവർത്തനങ്ങളാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന ക്യാംപിൽ നടക്കുന്നത്.
ആശുപത്രിയിലേക്കുള്ള പ്രധാന കുടിവെള്ള സ്രോതസാണിത്. ഇടിഞ്ഞുവീഴാറായ ഈ വാട്ടർ ടാങ്ക് പുനരുദ്ധരിക്കുന്നതിന്റെ തിരക്കിലാണ് വിദ്യാർഥികൾ. കയ്യും മെയ്യും മറന്നുള്ള അധ്വാനം.
അവധിയാഘോഷങ്ങൾ മാറ്റിവച്ചാണ് സേവനം. ആശുപത്രിയിലെ പ്രവർത്തനരഹിതമായ ഉപകരണങ്ങൾ, കട്ടിലുകൾ, മേശകൾ, തകർന്ന് കിടക്കുന്ന കെട്ടിടങ്ങൾ തുടങ്ങിയ വോളണ്ടിയർമാർ നന്നാക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് ക്യാംപ്