കുറ്റിപ്പുറത്ത് വെട്ടേറ്റ് കാല്‍പാദം അറ്റുപോയ തമിഴ്നാട് സ്വദേശി രാജേന്ദ്രനോട് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ ശസ്ത്രക്രിയയ്ക്കായി എഴുപതിനായിരം രൂപ ആവശ്യപ്പെട്ടതായി ബന്ധുക്കൾ. പണമടയ്ക്കാനില്ലാത്തിനാല്‍ ചികിൽസക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. രാജേന്ദ്രന്റെ കാല്‍പാദം തുന്നിച്ചേര്‍ക്കാനുളള ശസ്ത്രക്രിയ കോയമ്പത്തൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിൽ പൂർത്തിയായി.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു തമിഴ്നാട് സ്വദേശി രാജേന്ദ്രന്റെ കാൽപാദം വേട്ടേറ്റ് അറ്റുപോയത്.തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗിയെ എത്തിച്ചെങ്കിലും ചികിൽസ നിഷേധിച്ചതായി ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു.ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ എഴുപതിനായിരം രൂപ ആവശ്യപ്പെട്ടെന്നും ബന്ധുക്കൾ പറയുന്നു
ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം ഉണ്ടായത് ശസ്ത്രക്രിയയെ ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു കോയമ്പത്തൂർ ആശുപത്രി അധികൃതർ.എന്നാൽ കാൽപാദം തുന്നിചേർക്കുന്ന ശസ്ത്രക്രിയ വിജയകരമായാണ് പൂർത്തിയാക്കിയത്.