മദ്ദള വിദ്വാൻ ചെർപ്പുളശേരി ശിവന് ജന്മനാടിന്റെ ആദരം. സപ്തതി ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട് ചെർപ്പുളശേരിയിലെ അയ്യപ്പൻകാവ് ക്ഷേത്ര സന്നിധിയിലായിരുന്നു ചടങ്ങുകൾ. മദ്ദളപ്പെരുക്കത്തിലൂടെ ലോകമറിഞ്ഞ കലാകാരന്റെ സപ്തതി നാടിന് ആഘോഷമായിരുന്നു. ശിവം എന്ന് പേരിട്ട് അയ്യപ്പൻകാവ് ക്ഷേത്രസന്നിധിയിൽ ആഘോഷത്തിനായി എല്ലാവരും ഒത്തുകൂടി. ഗുരു കാരൈക്കുടി ആർ.മണി, മട്ടന്നൂർ ശങ്കരകുട്ടിമാരാർ തുടങ്ങി പ്രമുഖരുടെ സാന്നിധ്യം.
മദ്ദളവാദനത്തിൽ അറുപതുവർഷം പിന്നിടുകയാണ് ചെർപ്പുളശേരി ശിവൻ. പതിനേഴ് വയസുമുതൽ 22 വർഷം തിരുവമ്പാടിക്കൊപ്പമുണ്ടായിരുന്നു. പിന്നീട് പാറമേക്കാവിന് വേണ്ടിയും വാദ്യപ്രേമികളെ വിസ്മയിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കലാസന്ധ്യയും ഒരുക്കിയിരുന്നു.