പാലക്കാട് ചെർപ്പുളശ്ശേരിയിൽ കടബാധ്യതയുണ്ടായിരുന്ന കർഷകൻ ആത്മഹത്യ ചെയ്തു. താഴത്തേതിൽ വീട്ടിൽ അയ്യപ്പനാണ് മരിച്ചത്. പാട്ടത്തിനെടുത്ത കൃഷിഭൂമിയിലാണ് മൃതദേഹം കാണപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ കൃഷിയിടത്തേക്ക് ജോലിക്ക് പോയതായിരുന്നു അയ്യപ്പൻ.തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് കൃഷിയിടത്തിൽ മൃതദേഹം കാണപ്പെട്ടത്.
പാട്ടത്തിനെടുത്ത ഒന്നര ഏക്കർ സ്ഥലത്തെ വാഴ കൃഷിയിൽ പകുതിയിലേറെ ഒാണത്തിന് മുൻപേ നശിച്ചിരുന്നു. ലക്ഷങ്ങളുടെ നഷ്ട്ടമുണ്ടായി. ബാങ്കിൽ നിന്നും വായ്പ എടുത്തായിരുന്നു കൃഷി ചെയ്തിരുന്നത്. തിരച്ചടവ് മുടങ്ങുമെന്നതിനാൽ മനോവിഷമത്താലായിരുന്ന അയ്യപ്പൻ ആത്മഹത്യ ചെയ്തെന്നാണ് ബന്ധുക്കളുടെ െമാഴി. പൊലീസ് നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.