കോഴിക്കോട് മാങ്കാവ് പാലത്തിന് മുകളിലൂടെ കല്ലായിപ്പുഴയിലേയ്ക്ക് മാലിന്യമെറിയുന്നവർക്ക് കടിഞ്ഞാൺ. കല്ലായിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലം പൂർണമായും വലകെട്ടി സംരക്ഷിത മേഖലയാക്കി. രാത്രികാല പരിശോധനയ്ക്ക് പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങളിലുൾപ്പെടെ സഞ്ചരിക്കുന്നവർ മാലിന്യം പുഴയിലേയ്ക്ക് വലിച്ചെറിയുന്നത് പതിവാണ്. ഇതിന് പ്രതിരോധമെന്ന നിലയിലാണ് പാലത്തിൽ വല കെട്ടിയുള്ള സുരക്ഷയൊരുക്കിയത്. ഇത് മറികടന്ന് മാലിന്യമെറിയുന്നവരെ കൈയ്യോടെ പിടികൂടാൻ രാത്രികാല പരിശോധനയുമുണ്ടാകും. മൂന്ന് മാസത്തിനുള്ളിൽ പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനും തീരുമാനമുണ്ട്.
മാങ്കാവിൽ മാത്രം അൻപത് പേരാണ് പുഴ സംരക്ഷണസമിതിയിലുള്ളത്. വ്യാപാരികളും നാട്ടുകാരും ഉദ്യോഗസ്ഥരും അംഗങ്ങളായുണ്ട്.