കോഴിക്കോട്ടെ ജെൻഡർ പാർക്ക് ഉദ്ഘാടനത്തിലൊതുങ്ങി. ഒന്നരവർഷം മുൻപ് തുടങ്ങിയ കെട്ടിടനിർമാണം ഇതുവരെ മുന്നോട്ടുപോയിട്ടില്ല. ലിംഗസമത്വവും സ്ത്രീക്ഷേമവും മുൻനിർത്തി രാജ്യത്ത് നിർമിക്കുന്ന ആദ്യ ജൻഡർ പാർക്കാണിത്.
സ്ത്രീകളുടെ പുരോഗതിക്കായുള്ള കേരളത്തിന്റെ മികച്ച മാതൃക. ലോകനിലവാരത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ, സ്ത്രീകൾക്ക് ആശയസംവാദത്തിനുള്ള വേദി, നിർഭയ വിശ്രമകേന്ദ്രം, തൊഴിൽ പരിശീലനം, പുനരധിവാസം, ജൻഡർ സ്റ്റഡി സെന്റർ. ഇങ്ങനെ പ്രതീക്ഷകൾ നിരവധി തന്നു. വിവിധ മേഖലയിൽ നിന്നുള്ള സ്ത്രീകളെ ഉൾപ്പെടുത്തി ഉപദേശക സമിതിയും രൂപീകരിച്ചു.
ജൻഡർ പാർക്കിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ ബജറ്റിൽ നീക്കിവച്ചത് കോടികൾ. ഫണ്ടുണ്ടായിട്ടും നിർമാണം ഇഴയുകയാണ്. കഴിഞ്ഞ സർക്കാറിന്റെ അവസാനമാസങ്ങളിൽ സംവിധാനങ്ങളൊന്നും സജ്ജമാക്കാതെ ജെൻഡർ പാർക്ക് ഉദ്ഘാടനം തട്ടിക്കൂട്ടിയെന്ന ആക്ഷേപവും ഉയർന്നിരുന്നു