വയൽ നികത്തി ബൈപ്പാസ് നിർമിക്കുന്നതിനെതിരെയുള്ള പാർട്ടി ഗ്രാമത്തിലെ സമരം സിപിഎം തള്ളിക്കളഞ്ഞെങ്കിലും മന്ത്രിയുടെ ഇടപെടലുണ്ടായ സന്തോഷത്തിൽ കീഴാറ്റൂരുകാര്‍. നാളെചേരുന്ന സമരസമിതി യോഗത്തിൽ സമരത്തിന്റെ ഭാവിയെക്കുറിച്ച് അന്തിമ തീരുമാനമെടുക്കും.
പത്തൊൻപത് ദിവസമായിതുടരുന്ന സമരം വിജയത്തിലെത്തിയ സന്തോഷത്തിലാണ് കീഴാറ്റൂരിലെ ജനത.
സമരം പാർട്ടി വിരുദ്ധമാണെന്നാണ് സിപിഎം വിശേഷിപ്പിച്ചത്. സമരം അവസാനിപ്പിക്കാൻ നിർദേശം നൽകിയിട്ടും നാട്ടുകാർ ചെവികൊണ്ടില്ല. രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നതായി സിപിഎമ്മിന് ബോധ്യപ്പെട്ടതോടെയാണ് മന്ത്രിതല ചർച്ചയിൽ അയവുണ്ടായത്. സമരത്തെ പാർട്ടി പിന്തുണച്ചില്ലെങ്കിലും കാലങ്ങളായി തുടരുന്ന രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് കീഴാറ്റൂരിലെ ജനങ്ങൾ പറയുന്നു.