വയനാട് മാനന്തവാടിയിലുള്ള പഴശ്ശി പാർക്ക് നശിക്കുന്നു. നവീകരണപ്രവർത്തനങ്ങളെല്ലാം പാതിവഴിയിൽ നിലച്ചു. രണ്ടു വർഷത്തോളമായി പൂട്ടിക്കിടക്കുകയാണ് ഈ വിനോദകേന്ദ്രം. വയനാടിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മാന്തവാടി. വീരപഴശ്ശിയുടെ പേരിൽ 1994 ലാണ് പാർക്ക് തുടങ്ങിയത്.
ഒരു കാലത്ത് ഡി.ടി.പി.സിക്ക് ഏറ്റവും വരുമാനമുണ്ടാക്കിയ പാർക്കായിരുന്നു ഇത്. സമീപത്തുള്ള പുഴയിൽ ബോട്ടിങും മറ്റ് സംവിധാനങ്ങളുമൊക്കെയുണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നവീകരണത്തിന് ഫണ്ട് അനുവദിക്കുകയും ചെയ്തു. നിർമ്മിതിയും സർക്കാർ ഏജൻസിയായ സിൽക്കിനുമായിരുന്നു ചുമതല. എന്നാൽ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചു. നാഥനില്ലാത്ത അവസ്ഥയാണ് നിലവിൽ കൃത്യമായ ആസൂത്രണമില്ലാത്തതും മറ്റും കാരണം ലക്ഷങ്ങളാണ് പാഴായത്. നേരത്തെയുണ്ടായിരുന്ന ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുകയും ചെയ്യുന്നു.