സൗകര്യങ്ങളുണ്ടായിട്ടും ജീവനക്കാരില്ലാത്തതിനാൽ കണ്ണൂർ പയ്യന്നൂർ പെരിങ്ങോം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സ്തംഭിച്ചു. ഒട്ടേറെ രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ കിടത്തിചികില്‍സയും ഉച്ചയ്ക്ക് ശേഷമുള്ള ഒപിയും മുടങ്ങിയിട്ടുപോലും ആരോഗ്യവകുപ്പ് നടപടിയെടുത്തിട്ടില്ല. ഉച്ചയ്ക്ക് ശേഷം ഓപിയുണ്ടാവില്ലെന്ന് ബോർഡ് സ്ഥാപിച്ചാണ് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം.
നഴ്സുമാരുടെ സേവനം മാത്രമെ ഉച്ചയ്ക്ക് ശേഷം ലഭ്യമാകു. ഈ വിവരമൊന്നുമറിയാതെ നിരവധി രോഗികളാണ് ദിവസവും ഇവിടെയെത്തി മടങ്ങുന്നത്. സോട്ട് രവി പൊന്നംവയൽ, നാട്ടുകാരൻ ഒരുവർഷംമുൻപ് ആഘോഷപൂർവം ആരംഭിച്ച കിടത്തിചികിത്സയും നിലച്ചു. ആളൊഴിഞ്ഞ കിടക്കൾ മാത്രമാണ് വാർഡിലുള്ളത്.മലയോര മേഖലയിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകേണ്ട ആശുപത്രിയാണ് ആരോഗ്യവകുപ്പിന്റെ അവഗണനയിൽ കുരുങ്ങിക്കിടക്കുന്നത്.