എംഎൽഎതന്നെ നൂറുമേനി കൊയ്തെടുത്ത വയലാണ് കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂരിൽ ബൈപ്പാസിനുവേണ്ടി നികത്താനൊരുങ്ങുന്നത്. സമരം നടക്കുന്നതിനിടയിലും നിലം തരിശിടാതെ കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് കീഴാറ്റൂരുകാർ.
സമരം തുടങ്ങിയദിവസം അറുപത്തിയെട്ടുകാരിയായ ജാനകിയമ്മയെ കാണുന്നത് പാടവരമ്പത്തുവെച്ചാണ്. പതിനാലാം വയസിലാണ് പാടത്തിറങ്ങിയത്. ഈ വർഷം ആദ്യം എംഎൽഎയും ജാനകിയമ്മയും ചേർന്നാണ് ഇവിടുന്ന് നൂറ് മേനി കെയ്തെടുത്തത്.
അതേ പാടത്താണ് ഇന്ന് നിരാഹാരം കിടക്കുന്നത്. വരുംവർഷങ്ങളിലേക്കുളള ആഹാരം മുടങ്ങാതിരിക്കാനുള്ള സമരം. ഏറ്റവുംകൂടുതൽ നെല്ല് വിളയിച്ചതിനുള്ള അവാർഡും ജാനകിയമ്മയ്ക്കായിരുന്നു. നാട്ടുകാർ സമരത്തിലാണെങ്കിലും അടുത്ത കൃഷിക്കായി പാടം ഒരുക്കിത്തുടങ്ങി.