ഒരു വിഭാഗം ജീവനക്കാർക്ക് സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും നിഷേധിച്ച് തൊഴിൽവകുപ്പിന്റെ ക്രൂരത. 2014 ൽ ക്ലർക്കുമാരായി സ്ഥാനക്കയറ്റം കിട്ടിയ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രോബേഷൻ ഡിക്ലയർ ചെയ്യുന്നതാണ് വകുപ്പ് അനന്തമായി നീട്ടികൊണ്ടുപോകുന്നത്.
കോഴിക്കോട്ടെ വ്യവസായ തർക്കപരിഹാര ട്രിബ്യൂണലിൽ ക്ലര്‍ക്കാണ് വി. സുരേന്ദ്രൻ. ക്ലർക്കെന്നത് പേരിലെ ഒള്ളൂ. ഇപ്പോഴും ലാസ്റ്റ് ഗ്രേഡിന്റെ ശമ്പളമാണ് സുരേന്ദ്രൻ അടക്കം തൊഴിൽവകുപ്പിലെ ഒരുപറ്റം ജീവനക്കാർക്ക് കിട്ടുന്നത്. 2012 ൽ സ്ഥാനക്കയറ്റം കിട്ടി ക്ലർക്കുമാരായ ഇവരുടെ പ്രോബേഷൻ ഇതുവരെ ഡിക്ലയർ ചെയ്യാത്താണ് കാരണം.
അതേ സമയം ഇവരേക്കാൾ ജൂനിയറായവർക്ക് പ്രോബേഷൻ ഡിക്ലയർ ചെയ്ത് നൽകുകയും ചെയ്തു.
നാട്ടുകാരാനായ വകുപ്പ് മന്ത്രിയെ പാർട്ടി ഏരിയ സെക്രട്ടറി അടക്കമുള്ളവർ നേരിട്ട് പോയി കണ്ടെങ്കിലും കാര്യമുണ്ടായില്ല. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ നിർണയിക്കാനും ക്ഷേമം ഉറപ്പാക്കാനുമായി രൂപീകരിച്ച വകുപ്പാണ് കേട്ടുകൾവിയില്ലാത്ത നടപടികളിലൂടെ ജീവനക്കാരുടെ അവകാശങ്ങൾ തന്നെ കവർന്നെടുക്കുന്നത്.