E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

ചുവപ്പ്നാടയിൽ കുടുങ്ങി എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എൻഡോസൾഫാൻ ദുതിബാധിതരുടെ പുനരധിവാസം ഇനിയും നടപ്പായില്ല. പുനരധിവാസ ഗ്രാമമുള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികൾ പ്രഖ്യാപനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും കടലാസില്‍ ഉറങ്ങുന്നു. 

എൻമകജെയിലെ ശീലവതിയിൽ നിന്ന് വേണം എന്‍ഡോസള്‍ഫാന്‍ ദുരിബാധിതരുടെ പുനരധിവാസത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങാൻ എഴുപത് പിന്നിട്ട അമ്മ ദേവകിയാണ് ശീലാവതിയെ പരിപാലിക്കുന്നത് തന്റെ കാലം കഴിഞ്ഞാൽ മകളെ ആര് നോക്കുമെന്നാണ് ഈ അമ്മയുടെ ചോദ്യം. സമാനമായ അവസ്ഥയിലാണ് ജില്ലയിലെ മിക്ക എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടേയും ജീവിതം. 

നിരന്തരമായ ആവശ്യത്തെതുടർന്ന് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പുനരധിവാസഗ്രാമം ആവിഷ്ക്കരിക്കാൻ ബോവിക്കാനത്ത് പ്രത്യേകം സ്ഥലം കണ്ടെത്തി. എന്നാല്‍ പിന്നീട് ഈ പദ്ധതി ഒരിഞ്ച് മുന്നോട്ട് പോയില്ല. 

പൊതുജന കൂട്ടായ്മയിൽ പണിതുയർത്തിയ അമ്പലത്തറയിലെ സ്നേഹവീടും ,പെരിയയിലെ മലയാള മനോരമയുടെ ബഡ്സ് സ്കൂളുകളുമാണ് എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള രണ്ടു പ്രധാന പുനരധിവാസകേന്ദ്രങ്ങൾ. പകൽ സമയത്ത് മാത്രമാണ് ഇവ പ്രവർത്തിക്കുന്നത്. ദുരിതബാധിതർക്ക് മുഴുവൻ സമയവും പരിചരണം ലഭ്യമാക്കാനുള്ള നടപടികൾ വേണമെന്നാണ് സമരസമിതിയുടെ ആവശ്യം.