കോഴിക്കോട് -ബെംഗളൂരു ദേശീയപാതയില്‍ കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍. നിരവധി കേസുകളിൽ ഇവർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. ഏഴ് വയനാട് സ്വദേശികളും ഒരു ഗൂഡല്ലൂര്‍ സ്വദേശിയുമാണ് പിടിയിലായത്.
കൽപറ്റയിലെ ലോട്ടറികച്ചവടക്കാരനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലാണ് എട്ടംഗസംഘത്തിനെ പിടികൂടിയത്. തുടർന്ന് നടന്ന ചോദ്യം ചെയ്യൽ മറ്റ് കേസുകളിലേക്കുമെത്തി.
വനാട് സ്വദേശികളായ അനൂപ്, റഹീസ്, അഖിൽ, വിഷ്ണു, അനൂജ്.ഹനീഫ, നിയാസ്. ഗൂഡല്ലൂർ സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്. മലപ്പുറം എടവണ്ണപ്പാറയിൽവെച്ച് കൽപറ്റ പൊസീസാണ് ഇവരെ പിടികൂടിയത്.
കോഴിക്കോട് -ബെംഗളൂരു ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ആയുധം കാണിച്ച് പണം തട്ടുകയായിരുന്നു ഇവരുടെ രീതി.
വിജനമായ സ്ഥലങ്ങളാണ് തിരഞ്ഞെടുത്തിരുന്നത്.
നഞ്ചൻകോട് പച്ചക്കറി വ്യാപാരിയെ തടഞ്ഞുനിർത്തി ഒരു ലക്ഷത്തോളം രൂപ കവർന്നതാണ് അടുത്തിടെ നടന്ന പ്രധാനസംഭവം.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കവർച്ച. പണവുമായി വരുന്നയാളുടെ വിവരം കൊടുക്കാൻ ഒരാളുണ്ടാകും. മറ്റുള്ളവർ വിവിധയിടങ്ങളിൽ കാത്തിരിക്കും.
ദേശീയപാതയിലൂടെ കറങ്ങുകയായിരുന്നു സംഘത്തിന്റെ രീതി.വാഹനങ്ങൾ വാടകയ്ക്കെടുത്തായിരുന്നു കൃത്യം. മറ്റ് അന്തർ സംസ്ഥാന കവർച്ചാ സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ഗൂഡല്ലൂർ സ്വദശി ശരത്തിനെ ബെംഗളൂരു പൊലീസിന് കൈമാറി.