ജി.എസ്.ടി നടപ്പാക്കിയതോെട കോഴിക്കോട്ടെ ഹല്‍വ വ്യാപാരം തകരുന്നു. മൂന്ന് മാസത്തിനിടെ പൂട്ടിയത് പത്ത് ഹല്‍വനിര്‍മ്മാണ യൂണിറ്റുകള്‍. ശേഷിക്കുന്ന 35 യൂണിറ്റുകള്‍ കടക്കെണിയിലാണ്. പതിനെട്ട് ശതമാനം ജിഎസ്ടിക്ക് പുറമെ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കൂടി വന്നതോടെ വ്യാവസായം പ്രതിസന്ധിയിലായി.
മൈദ മുതല്‍ ശര്‍ക്കരവരെയുള്ള ഒാരോന്നിനും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. വെളിച്ചെണ്ണയ്ക്കാണ് മൂന്ന് മാസത്തിനിടെ റെക്കോര്‍ഡ് വില വര്‍ധനയുണ്ടായത്.120രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ ഇന്നത്തെ വിപണിവില കിലോയ്്ക്ക് 190രൂപ. പൊമൊയിലും വനസ്പതിയും ഉപയോഗിച്ച് ഹല്‍വ ഉണ്ടാക്കാമെങ്കിലും കോഴിക്കോടന്‍ ഹല്‍വയുടെ രുചി രഹസ്യം നാടന്‍വെളിച്ചെണ്ണയാണ്.ശര്‍ക്കരയ്ക്ക് കൂടിയത് മുപ്പത് രൂപ. പഞ്ചസാര വിലയിലും മൈദ വിലയിലും കാര്യമായ വര്‍ധനയില്ലെങ്കിലും അഞ്ച് രൂപ മുതല്‍ പത്ത് രൂപ വരെ വ്യത്യാസമുണ്ട്. അണ്ടിപരിപ്പിനും മുന്തിരിയ്ക്കും ശരാശരി പത്ത് രൂപയുടെ വര്‍ധനയുണ്ട്.
ഈ വിലവര്‍ധനയ്ക്കെല്ലാം പുറമെ ബ്രാന്‍ഡഡ് ഹല്‍വകള്‍ക്ക് പതിനെട്ട് ശതമാനം ജിഎസ്ടിയും ഈടാക്കുന്നുണ്ട്.നേരത്തെ 5ശതമാനം നികുതി കൊടുത്തിരുന്നു, പരമ്പരാഗത വ്യവാസയ ഗണത്തില്‍ സബ്സിഡി ആനുകൂല്യം ലഭിച്ചിരുന്ന ഹല്‍വയ്ക്ക് ജിഎസ്ടി നടപ്പാക്കിയതോടെ അതും നഷ്ടമായി.ഹല്‍വയുടെ വില ഒരുപരിധിയിലും കൂട്ടി പ്രതിസന്ധി പരിഹരിക്കാനാകില്ല.കോഴിക്കോടിന്റെ മധുരമാണ് ഈ ഹല്‍വ ഇവിടെ ഉല്‍പാദിപ്പിക്കുന്ന അറുപത് ശതമാനവും വിദേശത്തേക്ക് കയറ്റി അയക്കുകയാണ്.പതിനായിരത്തോളം തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.തകരുത് വലിയൊരു പാരമ്പര്യവും വ്യവസായവുമാണ്.