കോഴിക്കോട് കലക്ട്രേറ്റിലെ കെട്ടിടങ്ങളിൽ അഗ്നിശമന സംവിധാനങ്ങളൊരുക്കാൻ നടപടിയെടുക്കണമെന്ന് കാണിച്ച് കലക്ടർക്ക് ഫയർഫോഴ്സിന്റെ റിപ്പോർട്ട്. വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അതിനിടെ തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തായില്ല.
കലക്ടറുടെ ഓഫീസ് ഉൾപ്പെടുന്ന സിവിൽ സ്റ്റേഷനിലെ പ്രധാന കെട്ടിടത്തിലാണ് അടിയന്തിരമായി അഗ്നിശമന സംവിധാനം ഒരുക്കുന്നത്. താൽകാലിക സംവിധാനങ്ങൾ ഒരു മാസത്തികം സ്ഥാപിക്കും. സ്ഥിരം സംവിധാനം സംബന്ധിച്ച റിപ്പോർട്ട് കലക്ടർ പൊതുമരാമത്ത് വകുപ്പിന് കൈമാറും.
ഉദ്യോഗസ്ഥർക്ക് അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പരിശീലനംനൽകാനും തീരുമനമായിട്ടുണ്ട്. അടുത്ത ആഴ്ച ഫയർഫഴ്സിന്റെ നേതൃത്വത്തിലാണ് പരിശീനം. ഒരു ഓഫീസിൽ നിന്നും ഒരാൾക്ക് പരിശീലനം നൽകും. അതിനിടെ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തിതന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷോർട്സർക്യൂട്ടല്ലെന്ന് ഫയർഫോഴ്സ് റിപ്പോർട്ട് നൽകിയിരുന്നു. അലക്ഷ്യമായി കൂട്ടിയിട്ട പേപ്പറുകൾക്ക് തീപിടിച്ചെന്നാണ് ഇപ്പോഴത്തെവിലയിരുത്തൽ.