പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയപാതയുടെ നിർമാണം നിലച്ചതോടെ പണിയെടുത്ത െതാഴിലാളികള്‍ വെട്ടില്‍. മൂന്നുമാസത്തെ ശമ്പളം കിട്ടാതായതോടെ മിക്കവരും പട്ടിണിയിലാണ്. പണമില്ലാത്തതിനാൽ ആർക്കും നാട്ടിൽ പോകാനും സാധിക്കുന്നില്ല.
എഴുപത് ഉത്തരേന്ത്യക്കാരായ തൊഴിലാളികളാണ് ജോലിക്ക് കൂലി ചോദിക്കുന്നത്. ദേശീയപാത നിർമാണം ഏറ്റെടുത്ത കെഎംസി എന്ന സ്വകാര്യ കമ്പനിക്കുവേണ്ടി രാവുംപകലുമില്ലാതെ ജോലി ചെയ്തിട്ടും കൂലി കൊടുക്കാതെ തൊഴിലാളികളെ പറ്റിക്കുകയാണ്. തീർത്തുംപട്ടിണികിടന്നുളള ജീവിതം.
ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിൽ പോകാനായി താൽപര്യപ്പെട്ടവർ കടംവാങ്ങി ട്രെയിൻ ടിക്കറ്റെടുത്തു. ശമ്പളമില്ലാതെ എങ്ങനെ നാട്ടിൽപോകും. കമ്പനിയുടെ വടക്കഞ്ചേരി മേഖലാ ഒാഫീസ് പൂട്ടിയ നിലയിലാണ്. കമ്പനിക്കുവേണ്ടി ഒാടിയിരുന്ന വാഹനങ്ങളെല്ലാം ഒരുവശത്ത് നിർത്തിയിട്ടിരിക്കുന്നു. ഒരൊറ്റ തൊഴിലാളിസംഘടനകളും മറുനാട്ടുകാരായ ഇവരുടെ പ്രശ്നത്തിൽ ഇടപെടുന്നില്ല. ദേശീയപാത അതോറിറ്റി, തൊഴിൽവകുപ്പ് എന്നിവയും നോക്കുകുത്തി. തൃശൂർ ജില്ലയിലെ മണ്ണുത്തി മുതൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി വരെയാണ് ആറുവരിപ്പാത നിർമിക്കുന്നത്.