ഞായറാഴ്ച പോലും അവധി നൽകാതെയുള്ള പ്രചാരണത്തിരക്കിലാണ് വേങ്ങരയിലെ സ്ഥാനാർഥികൾ. വിവാഹ വീടുകളിൽ കയറി ഇറങ്ങാനും വോട്ടർമാരെ നേരിൽ കാണാനുമാണ് സ്ഥാനാർഥികൾ സമയം മാറ്റിവച്ചത്. വേങ്ങര മാർക്കറ്റിലെത്തി വോട്ടർമാരെ നേരിൽ കാണുകയായിരുന്നു മുസ് ലിം ലീഗ് സ്ഥാനാർഥി കെ.എൻ.എ ഖാദറിന്റെ ആദ്യപരിപാടി.
രാവിലെ രണ്ടു സ്വകാര്യ ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് ഇടതു സ്ഥാനാർഥി പി പി.ബഷീർ പ്രചാരണത്തിനെത്തിയത്. പാർട്ടി കുടുംബങ്ങളിൽ നേരിട്ടെത്തിയും വോട്ടു തേടുന്നുണ്ട്. പറപ്പൂർ പഞ്ചായത്തിലാണ് ബിജെപി സ്ഥാനാർഥി കെ.ജനചന്ദ്രന്റെ പ്രചാരണ പരിപാടികൾ. വൈകിട്ട് മൂന്ന് മുന്നണികളുടേയും പ്രചാരണ കൺവെൻഷനുകൾ വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്.