കാടും പുഴയുമൊക്കെ കടന്നു നാടുകാണാൻ കോഴിക്കോട്ടേക്കെത്തി ആദിവാസി കൂട്ടുകാർ. നിലമ്പൂരില്‍ നിന്നാണ് കേട്ടുപരിചയം മാത്രമുള്ള നഗരജീവിതം കാണാൻ ഇവരെത്തിയത്.. മൂന്നുദിവസം നീണ്ടുനിൽക്കുന്ന പഠനക്യാംപിന്റെ ഭാഗമായായിരുന്നു സന്ദർശനം.
പത്താംക്ലാസുകാരാണിവർ. ഇരുന്നൂറ് പേരുണ്ട്. പ്ലാനറ്റേറിയത്തിലേക്കായിരുന്നു ആദ്യയാത്ര. പുസ്തകങ്ങളിലൂടെ മാത്രം അറിഞ്ഞ സൂര്യനും ചന്ദ്രനും സൗരയൂഥവുമൊക്കെ ഇതാ മുന്നിൽ. നല്ല കാഴ്ചകൾ കണ്ടിറങ്ങിയപ്പോൾ മുഖത്ത് സന്തോഷം മാത്രം.
പട്ടികജാതിവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ആദിവാസിക്കുട്ടികൾക്കായി സംഘടിപ്പിച്ച പഠനക്യാംപിന്റെ ഭാഗമായിരുന്നു പ്ലാനറ്റോറിയം സന്ദർശനം.