എണ്‍പത്തിരണ്ടാം വയസിലും അക്ഷരങ്ങള്‍ കടലാസില്‍ പതിപ്പിക്കുന്നതിന്റെ തിരക്കിലാണ് കോഴിക്കോട് അത്തോളിയിലെ കൃഷ്ണന്‍ മാഷ്. കാലം കംപ്യൂട്ടര്‍ യുഗത്തിലേക്ക് കടന്നെങ്കിലും ടൈപ് റൈറ്റിങ് പഠിക്കാന്‍ ഇന്നും മാഷിന് ശിഷ്യരുണ്ട്. ആറു പതിറ്റാണ്ടിന്റെ അനുഭവസമ്പത്താണ് കരുത്ത്.
ഇത് കേൾക്കാതെ ഒരു ദിവസം പോലും കൃഷ്ണൻ മാഷിന് ഉറങ്ങാനാവില്ല. 60 വർഷത്തിനിടെ ഇവിടെ നിന്ന് അക്ഷരവിദ്യ അഭ്യസിച്ചുപോയത് പതിനെണ്ണായിരത്തിലധികം പേർ. കാലം സ്മാർട്ടായപ്പോൾ പഠിക്കാനെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. നഷ്ടപ്രതാപം പറഞ്ഞാലും തീരില്ല മാഷിന്
പണ്ട് എസ്.എസ്.എൽ.സിക്കുശേഷം സാധാരണക്കാരന്റെ ഉപരിപഠനമായിരുന്നു ടൈപ്പ് റൈറ്റിങ്. എന്നാൽ ഇന്ന് മൂലക്കായി ഈ അക്ഷരയന്ത്രങ്ങൾ. അത്തോളിയില്‍ മാഷിനു ശിഷ്യന്മാരായി 18 കുട്ടികളുണ്ടിന്ന്.
ക്ഷേമാന്വേഷണങ്ങളുമായി ഇന്നും കൃഷ്ണൻ മാഷിനെ കാണാൻ ശിഷ്യന്മാർ എത്താറുണ്ട്. അക്ഷരങ്ങളുടെ ആശാന് അതു തന്നെ ധാരാളം.