പരിചയമുളള വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കാനുളള തിരക്കിലായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ. വൈകിട്ട് നടന്ന വനിത ലീഗ് കൺവൻഷനിൽ എത്തിയും സഹായം തേടി.
നാമനിർദേശ പത്രിക സമർപ്പിച്ചതോടെ കെ.എൻ.എ ഖാദർ പ്രചാരണച്ചൂടിലേക്ക് കടന്നു. സംസ്ഥാനത്തെ മുഴുവൻ യു.ഡി.എഫ് നേതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ടുളള കൺവെൻഷൻ പൂർത്തിയായതോടെ പ്രവർത്തകരും സർവസജ്ജരായി. വേങ്ങരയിലെ മുതിർന്ന യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരേയും നേരിൽ കണാനുളള തിരക്കായിരുന്നു രാവിലെ മുതൽ. വലിയ കച്ചവട സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം എത്തി സഹായമഭ്യർഥിച്ചു.
അഭ്യർഥന നോട്ടീസുകളുമായി യു.ഡി.എഫ് പ്രവർത്തർ വീടുകൾ കയറിയിറങ്ങി തുടങ്ങി. പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുളള മുതിർന്ന നേതാക്കൾ മുഴുവൻ സമയവും പ്രചാരണത്തിലുണ്ട്. വനിത ലീഗ് കൺവെൻഷൻ നടന്നതോടെ പ്രചാരണത്തിൽ ഇനി മുതൽ വനിതകളുമുണ്ടാകും. യു.ഡി.എഫിന്റെ യുവ എം.എൽ.എ മാർക്കാണ് ഒാരോ പഞ്ചായത്തിന്റേയും പ്രചാരണ ചുമതല. അടുത്ത ആഴ്ചയോടെ സംസ്ഥാന നേതാക്കളെല്ലാം ക്യാംപ് ചെയ്തുളള പ്രചാരണത്തിലേക്ക് മാറും.