പഴയ സൗഹൃദങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിന്റെ തിരക്കിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി.പി.ബഷീർ. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം മണ്ഡലത്തിൽ സജീവമാകാനാണ് സ്ഥാനാർഥിയുടെ തീരുമാനം. 16 മാസം മുമ്പ് കണ്ടു വോട്ടു ചോദിച്ചതാണ്. ആ സൗഹൃദം ഒന്നുകൂടി ഉറപ്പിക്കുകയാണ് പി.പി.ബഷീർ. പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയാകുമ്പോഴേക്കും മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലേയും പ്രമുഖ വ്യക്തികളെയെല്ലാം കാണും
മണ്ഡലത്തിൽ യു.ഡി.എഫ് നടത്തിയ വാഗ്ദാന ലംഘനങ്ങളാണ് വരും ദിവസങ്ങളിൽ പ്രധാനമായും വോട്ടർമാർക്ക് മുന്നിലെത്തിക്കുക.എൽ.ഡി.എഫിെന്റ ഭരണ നേട്ടം ഉയർത്തിക്കാട്ടിയും വോട്ടു ചോദിക്കും.അടുത്ത ആഴ്ച മുതൽ ഗൃഹസന്ദർശനങ്ങൾ ആരംഭിക്കും. തുടർന്ന് സ്വീകരണ യോഗങ്ങളും ആരംഭിക്കും. മൂന്ന് ഘട്ടങ്ങളായാണ് പ്രചാരണ പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്.