കാസർകോട് നീലേശ്വരം പള്ളിക്കര റെയില്‍വെ മേല്‍പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യവുമായി പി.കരുണാകരന്‍ എംപി അനിശ്ചിതകാല സത്യഗ്രഹ സമരത്തിൽ.
പള്ളിക്കര റെയിൽവെ ഗേറ്റ് പരിസരത്താണ് സമരം. നിര്‍മ്മാണ നടപടികൾ ആരംഭിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് എം.പി.
പളളിക്കര റെയില്‍വെ മേൽപ്പാലത്തിന്റെ നിർമാണം ആരംഭിക്കുന്നതിൽ പി.കരുണാകരൻ എം.പി. നിസ്സംഗത കാണിക്കുന്നു എന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് സമരവുമായി എം.പി തന്നെ മുന്നിട്ടിറങ്ങിയത്. സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് പോലും ഉയർന്ന വിമർശനങ്ങളെ നേരിടുക എന്നതും സമരപരിപാടികളടെ ലക്ഷ്യമാണ്്.സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടും സാങ്കേതിക പ്രശ്നങ്ങളുടെ കുരുക്കില്‍പ്പെട്ടാണ് മേല്‍പാലത്തിന്റെ പണി അനന്തമായി നീണ്ടത്. ഇതിനെതിരെയാണ് എം.പിയുടെ ഉപവാസം. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.
ഉദ്യോഗസ്ഥരാണ് പദ്ധതിക്ക് തുരങ്കം വയ്ക്കുന്നതെന്നായിരുന്നു എം.പിയുടെ ആരോപണം. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ജനപ്രതിനിധികളും വിവിധ രാഷ്ടീയകക്ഷി പ്രതിനിധികളും സത്യഗ്രഹത്തിൽ പങ്കുചേരുന്നുണ്ട്.
ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരാണ് മേൽപ്പാലം പണി വൈകിക്കാൻ ഇടയാക്കിയതെന്ന് പി.കരുണാകരൻ എം.പി വിശദീകരിച്ചു.ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പള്ളിക്കര ഗേറ്റ് മുംബൈ- കൊച്ചി റൂട്ടിലെ ദേശീയപാതയിലുള്ള ഏക ലെവല്‍ ക്രോസാണ്.
ഉദ്യോഗസ്ഥരുടെ അലംഭാവത്തെതുടർന്നാണ് പദ്ധതി ഇഴയുന്നതെന്നാരോപിച്ചാണ് എം.പിയുടെ സത്യാഗ്രഹം.
ദേശീയപാത അറുപത്തിയാറിലെ പള്ളിക്കര റെയില്‍വേ ലെവല്‍ക്രോസ് മാറ്റി മേല്‍പാലം നിര്‍മിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പള്ളിക്കര ഗേറ്റ് മുംബൈ- കൊച്ചി റൂട്ടിലെ ദേശീയപാതയിലുള്ള ഏക ലെവല്‍ ക്രോസാണ്. കേന്ദ്ര സർക്കാരിന്റെ സേതുഭാരതം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നാൽപത് കോടി രൂപ ചെലവിൽ പദ്ധതി നടപ്പാക്കുന്നത്.