ദളിത് പീഡനങ്ങളും ബീഫ് നിരോധനവും ചർച്ച ചെയ്യുന്ന കോളേജ് മാഗസിന് അധികൃതർ വിലക്കേർപ്പെടുത്തിയതായി ആരോപണം. കോഴിക്കോട് നാദാപുരം സർക്കാർ ആർട്സ് കോളേജിലെ പ്രഥമ മാഗസിനാണ് പ്രിൻസിപ്പൽ അനുമതി നിഷേധിച്ചത്.
ഇമിരിച്ചൽ ചൂടാന്തിരി ചോയച്ചൽ എന്ന പേരുള്ള മാഗസിനാണ് വിവാദത്തിൽപ്പെട്ടത്. ബീഫ് നിരോധനത്തെയും ദളിത് അക്രമങ്ങളെയും കുറിച്ചുള്ള ചർച്ച പാടില്ലെന്നാണ് കോളേജിന്റെ നിലപാട്.
രാജ്യം ഭരിക്കുന്നവർ പശു ആരാധകരാണെന്നാണ് ബീഫ് നിരോധനം ചർച്ച ചെയ്യുന്ന ലേഖനങ്ങൾ ഒഴിവക്കാൻ കോളേജ് കണ്ടെത്തിയ ന്യായം. ദളിതെന്ന വാക്കിന് പകരം സഹോദരനെന്ന് ചേർക്കാനുമാണ്.
പ്രിൻസിപ്പലിന്റെ ഉത്തരവ്. അല്ലാത്തപക്ഷം മാഗസിനിലെ പതിനെട്ട് പേജുകൾ ഒഴിവാക്കണമെന്നും നിർദേശിച്ചു. രണ്ടു മാസം മുമ്പ് ഔദ്യോഗികമായി പുറത്തിറക്കിയ മാഗസിന്റെ പ്രിന്റിങ് അനുമതിക്കായി സമീപിച്ചപ്പോഴാണ് പ്രിൻസിപ്പൽ നിലപാട് മാറ്റിയത്
അതേസമയം മാഗസിന് നിരോധനമില്ലെന്നും രാഷ്ട്രീയ വിമർശനങ്ങൾ കുറയ്ക്കാനാണ് നിർദേശിച്ചതെന്നും കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.ഉള്ളടക്കത്തിന്റെ പേരിൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെയും പൊന്നാനി എം.ഇ.എസ്. കോളേജിലെ മാഗസിനുകൾ നേരത്തെ വിവാദമായിരുന്നു.