കോഴിക്കോട് നഗരത്തിൽ ഇടവിട്ട് മഴ പെയ്തെങ്കിലും ജില്ലയുടെ മലയോര മേഖലകളിൽ മഴ കുറഞ്ഞു. രാവിലെ മുതൽ ഇടവിട്ട് മഴയുണ്ടെങ്കിലും കഴിഞ്ഞദിവസത്തെ തോതനുസരിച്ച് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. കോഴിക്കോടിന്റെ മലയോര മേഖലകളായ താമരശ്ശേരി കുറ്റ്യാടി കൂരാച്ചുണ്ട് മേഖലകളിലും കനത്ത് മഴയ്ക്ക് ശമനം വന്നിട്ടുണ്ട്.രാവിലെ മുതൽ പെയ്ത മഴയിൽ കോഴിക്കോട് നഗരം പതിവ് പോലെ വെള്ളത്തിലായി.
താമരശേരി ചുരം വഴി വയനാട്ടിലേയ്ക്കുള്ള വാഹനഗതാഗതം പുനസ്ഥാപിച്ചു.ചുരത്തിൽ മണ്ണിടിച്ചിൽ മൂലം ഇന്നലെ രാത്രിമുതൽ വാഹനങ്ങളെ കടത്തിവിട്ടിരുന്നില്ല.ഇന്നലെയും ഇന്നുമായി ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ നഷ്ടമാണ് മഴക്കെടുതി മൂലം കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കാസർകോട് നഗരത്തിൽ പൊതുവെ തെളിഞ്ഞ കാലവസ്ഥ ആയിരുന്നു മലയോരമേഖലകളിൽ ചെറിയ തോതിൽ മഴയുണ്ട്. ഇന്നലെ പെയ്ത മഴയെത്തുടർന്ന് ചന്ദ്രഗിരിപ്പുഴയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തീരദേശമേഖലകളിൽ കടലാക്രമണ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
വയനാട് രണ്ട് ദിവസമായി തുടരുന്ന മഴയ്ക്ക് രാവിലെ മുതൽ ശമനമുണ്ടായി. വൈത്തിരി ഭാഗത്ത് മഴ ശക്തിയോടെ തുടരുന്നുണ്ട്. ചുരം വഴിയുള്ള ഗതാഗതത്തിന് തടസമില്ല.
മലപ്പുറം ജില്ലയിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നിലമ്പൂർ, കാളികാവ്, വണ്ടൂർ മേഖലയിൽ ഇടവിട്ട് മഴപെയ്യുന്നുണ്ട്. എൺപത്തി അഞ്ച് ലക്ഷം രൂപയുടെ ന·ഷ്ടം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്