ലക്ഷങ്ങൾ മുടക്കി നവീകരിച്ച റോഡ് ഏഴുദിവസം കൊണ്ടു തകർന്നു. മലപ്പുറം ചീക്കോട് പഞ്ചായത്തിലെ ഒാമാനൂർ മുണ്ടക്കൽ റോഡാണ് തകർന്നത്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് റോഡ് നവീകരിച്ചത്.എന്നാൽ യാത്ര ചെയ്ത് കൊതിതീരും മുൻപേ റോഡ് തകർന്നു.
20 മീറ്ററോളം ഭാഗമാണ് പൂർണമായും തകർന്ന് ഗതാഗതം തടസപ്പെട്ടത്.അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കിയാണ് റോഡ് നവീകരിച്ചത്. നിർമാണത്തിലെ അപാകതയാണ് റോഡിന്റെ തകർച്ചക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു .
റോഡ് തകർന്നതോടെ പഞ്ചായത്തിലും മറ്റും പോവണണെങ്കിൽ ഒമ്പത് കീലോമീറ്ററോളം ചുറ്റി സഞ്ചരിക്കണം.വിദ്യാർഥികളും രോഗികളുമെല്ലാം ഈ ദുരിതം സഹിച്ചാണ് യാത്ര ചെയ്യുന്നത്.പലപ്പോഴും രോഗികളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാറില്ല. റോഡ് തകർന്ന് രണ്ടരമാസം കഴിഞ്ഞിട്ടും നന്നാക്കാനാവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല.ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ