കോഴിക്കോട് കക്കാടംപൊയിലിൽ കർഷകരെ കുടിയിറക്കാൻ വനം വകുപ്പിന്റെ നീക്കം. നിയമവിരുദ്ധമായി കൈവശം വച്ച ഭൂമി ഒഴിപ്പിക്കാൻ നടപടിയെടുക്കണമെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. കോഴിക്കോട് ഡി.എഫ്് ഒയ്ക്കാണ് ഒഴിപ്പിക്കൽ ചുമതല.
കണിയാറകത്ത് അഗസ്തി ഒരു കെട്ട് രേഖകളുമായാണ് മനോരമ ന്യൂസ് റിപ്പോർട്ടറെ സമീപിച്ചത്. സഹോദരങ്ങൾക്കൊപ്പം കുടുംബസ്വത്തായി കിട്ടിയ 15.2 ഏക്കർ ഭൂമിയുടെ ഏതാണ്ട് എല്ല രേഖകളും ഉണ്ട്. 1973 ൽ അടച്ച നികുതി രശീത് വരെ കൂട്ടത്തിൽ ഉണ്ട്. പക്ഷേ സർക്കാരിന്റെ കണ്ണിൽ അഗസ്തി വനം കയ്യേറ്റക്കാരനാണ്. േരഖകളെല്ലാം നിയമവിരുദ്ധമായി സമ്പാദിച്ചതിനാൽ ഇറക്കിവിടണമെന്ന് കാണിച്ചുള്ള ഉത്തരവ് മേയ് ഇരുപത്തിയേഴിനിറങ്ങി. അരനൂറ്റാണ്ടാലേറെ കാലത്തെ അദ്ധ്വാനം കൊണ്ട് പൊന്നായ ഭൂമിയിൽ നിന്നും ഇറങ്ങില്ലെന്ന് അഗസ്തിയും
വനം വകുപ്പിന്റെ സമ്മര്‍ദം സഹിക്കാനാവാതെ അഗസ്തിയുടെ സോഹദരൻ ജോസ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് നിർത്തിവച്ച ഒഴിപ്പിക്കൽ നടപടികളാണ് വീണ്ടും തുടങ്ങിയത്. ഇവരുടെ ഭൂമിയോട് ചേർന്നുള്ള പതിനെട്ട് കുടുംബങ്ങളും ഒഴിപ്പിക്കൽ ഭീഷണിയിലാണ്.