പൂട്ടിക്കിടന്നിരുന്ന മദ്യശാലകൾ തുറന്നതോടെ മാഹിയുടെ പാതയോരങ്ങൾ മദ്യപാനികൾ കീഴടക്കുമെന്ന ആശങ്കയിൽ നാട്ടുകാർ. എന്നാൽ ഉപജീവനമാർഗം തിരികെ ലഭിച്ചതിനാൽ തൊഴിലാളികളും വ്യാപാരം വർധിക്കുന്നതിനാൽ കച്ചവടക്കാരും സന്തോഷത്തിലാണ്.
മാഹി വീണ്ടും പഴയ മാഹിയായി. മദ്യക്കുപ്പികൾ വാങ്ങാനെത്തുന്നവരാണ് ഏറെയും. മദ്യശാലകളോട് അനുബന്ധിച്ചുള്ള കടകളിലെ വരുമാനവും വർധിച്ചു. എന്നാൽ ഗുണനിലവാരം കുറഞ്ഞ മദ്യം വിൽക്കാൻ അനുവദിക്കില്ലെന്ന് പ്രദേശവാസികൾ ബാറുടമകളെ അറിയിച്ചു കഴിഞ്ഞു. ലഹരി തലയ്ക്ക് പിടിച്ച് തെരുവുകളിൽ മദ്യപാനികൾ വീണു പോകാതിരിക്കാനാണ് ഈ മുന്നറിയിപ്പ്.
മുൻസിപ്പൽ പരിധിയിൽ ദേശീയ പാതയോരത്തെ മദ്യനിരോധനം ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്ത വരുത്തിയതോടെയാണ് മദ്യശാലകൾ തുറന്നത്.