കോഴിക്കോട് മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് ആക്ഷൻ കമ്മിറ്റി വീണ്ടും സമരത്തിനൊരുങ്ങുന്നു. റോഡ് വികസനത്തിനായി സർക്കാർ അനുവദിച്ച 50 കോടി രൂപ മൂന്നുമാസം കഴിഞ്ഞിട്ടും ലഭിക്കാത്തതിലാണ് പ്രതിഷേധം. ഗാന്ധിജയന്തിദിനത്തിലാണ് സംസ്ഥാനപാതാ ഉപരോധം.
റോഡിന്റെ വികസന നടപടികൾ മുന്നോട്ടുപോകണമെങ്കിൽ അടിയന്തിരമായി 100 കോടിയെങ്കിലും ലഭിക്കണം. ഉപരോധസമരപ്രഖ്യാപനത്തെ തുടർന്ന് കഴിഞ്ഞ മേയിലാണ് 50 കോടി അനുവദിച്ച് സർക്കാർ ഉത്തരവായത്. പണം ലഭിക്കുമെന്ന ജില്ലാ കലക്ടറുടെ ഉറപ്പിൻമേൽ ഒട്ടേറെ ഉടമകൾ സ്ഥലം റജിസ്റ്റർ ചെയ്തുനൽകി. ഇവർക്കുള്ള നഷ്ടപരിഹാരത്തുകയും നൽകാനായിട്ടില്ല.
പണം ലഭിക്കുമെന്ന ജില്ലാ കലക്ടറുടെ ഉറപ്പിൻമേൽ ഒട്ടേറെ ഉടമകൾ സ്ഥലം റജിസ്റ്റർ ചെയ്തുനൽകി. ഇവർക്കുള്ള നഷ്ടപരിഹാരത്തുകയും നൽകാനായിട്ടില്ല.
സംസ്ഥാനസർക്കാരിന്റെ നഗരപാത വികസനപദ്ധതിയിലെ ഏഴുറോഡുകളിൽ പ്രധാനമാണ് മാനാഞ്ചിറ വെള്ളിമാടുകുന്ന പാത. 8.4 കിലോമീറ്റർ ദൂരം 24 മീറ്റർ വീതിയിൽ വികസിപ്പിക്കാനായിരുന്നു പദ്ധതി.