വിദ്യാഭ്യാസം കുരുന്നുകളുടെ അവകാശമായ നാട്ടിൽ വിദ്യയുടെ പ്രകാശമേൽക്കാതെ തെരുവിൽ കഴിയുന്ന രണ്ടു ബാല്യങ്ങള്‍. കോഴിക്കോട് മുക്കത്ത് നിന്നാണ് ഈ ദുരിതക്കാഴ്ച.
സുബിത്തിന് നാലു വയസ്സ്, സച്ചുവിന് പതിമൂന്നും മാതാപിതാക്കൾക്കൊപ്പം പകലെല്ലാം അലഞ്ഞ് തിരിയും. . അന്തിയുറക്കം തെരുവിലും പഠിക്കുവാനും നല്ല വസ്ത്രം ധരിക്കുവാനും ഭക്ഷണം കഴിക്കാനും ഇവർക്ക് ആഗ്രഹമുണ്ടങ്കിലും ജീവിത സാഹചര്യങ്ങള് അനുകൂലമല്ല. മുക്കം പാലത്തിന് ചുവട്ടിലും ബസ്റ്റാന്റ് പരിസരത്തുമായി ഈ ബാല്യങ്ങള് അലഞ്ഞുതീരുകയാണ്.
നേരത്തെ കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ.വിനോദടക്കം ഇടപെട്ട് കുട്ടികളെ സ്കൂളിൽ അയക്കാൻ നടപടിയെടുത്തിരുന്നു സച്ചുവിനെ അംഗൻവാടിയിൽ ചേർത്തു. 2 മാസം കൃത്യമായി പോയി. എന്നാൽ രക്ഷിതാക്കൾ താൽപര്യം കാണിക്കാതായതോടെ പഠനം മുടങ്ങി. കുരുന്നുകള്ക്കായി നിയമനടപടികളിലേക്ക് നീങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
പുതുപ്പാടിയിൽ സ്വന്തമായി ഭൂമിയുണ്ടങ്കിലും ഇവരുടെ മാതാപിതാക്കൾ അവിടെ താമസിക്കാൻ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്