കുണ്ടും,കുഴിയും നിറഞ്ഞ റോഡുകളില്‍ വീണ് നടുവൊടിഞ്ഞാണ് കാസർകോട് നഗരവാസികളുടെ യാത്ര. നഗരത്തിലെ ഭൂരിപക്ഷം റോഡുകളും തകർന്ന് തരിപ്പണായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. ചളിക്കുളമായ പാതകളിലൂടെ കാൽനടയാത്ര പോലും സാധ്യമല്ല.
കാസർകോട് നഗരത്തിലെ റോഡുകളിലൂടെ ഇപ്പോള്‍ യാത്ര ചെയ്താൽ ഏതൊരാളും ഇതേ ചോദ്യംതന്നെ ചോദിക്കും.
ദേശീയ പാത അറുപത്തിയാറും, എം.ജിറോഡും, സംഗമികകുന്ന നഗരഹദയത്തിലെ കാഴ്ചയാണിത്. ഈ വഴി ഒന്ന് വട്ടം ചുറ്റി വരുമ്പോഴേക്കും വാഹനവും, യാത്രക്കരനും ഒരു പരുവമാകും. വലിയ ലോറികള്‍ വരെ നന്നേ പണിപ്പെട്ടാണ് ഈ കുഴികളും കടന്ന് യാത്ര തുടരുന്നത്.
നഗരത്തില്‍ നിന്ന് മംഗലൂരുവിലെക്കുള്ള യാത്രയിലെ പ്രധാന ജംഗ്ഷനാണ് കറന്തക്കാട്. ഇവിടെ കുഴികളുടെ എണ്ണം കൂടിയപ്പോള്‍ മണ്ണിട്ട് കുഴിയടച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അധികൃതര്‍ നടത്തിയ ശ്രമമാണ് കറന്തക്കാട് ജംഗ്ഷനെ ഇങ്ങനെ ചളിക്കുളമാക്കിയത്. ഇതിലൂടെ ഇപ്പോള്‍ കാല്‍നട പോലും സാധ്യമാകുന്നില്ല. പൊതുജനം പരാതിയുമായെത്തിയപ്പോള്‍ മഴ കഴിഞ്ഞ് റോഡ് നേരയാക്കാം എന്നായിരുന്നു അധികൃതരുടെ മറുപടി.