തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി അഞ്ച് ദിനരാത്രങ്ങൾ നീണ്ടു നിന്ന കോഴിക്കോട്ടെ ഓണാഘോഷങ്ങൾക്ക് സമാപനം. സമാപന ചടങ്ങിന് നടൻ വിനീത് തിരിതെളിയിച്ചു. നഗരം സംഗീതലഹരിയിൽ അമർന്ന അഞ്ചുദിനരാത്രങ്ങൾ. ആസ്വാദകരായി വിവിധ വേദികളിലേക്ക് ഒഴുകിയത് പതിനായിരങ്ങൾ. കലാനഗരത്തിന് സംഗീതാർച്ചന അർപ്പിച്ച് നിരവധി കലാകാരന്മാർ. നഗരത്തിനായി കൈതപ്രം രചിച്ച സംഗീതത്തോടെയായിരുന്നു സമാപന ചടങ്ങുകൾക്ക് തുടക്കമായത്. സംസ്ഥാന ടൂറിസംവകുപ്പിന്റെയും ജില്ല ടൂറിസം പ്രോമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികൾസംഘടിപ്പിച്ചത്.
Advertisement