അവധിയുടെ മറവിൽ കോഴിക്കോട് നഗരമധ്യത്തിലൂടെ ഒഴുകുന്ന കനോലി കനാലിൽ വ്യാപകമായി അറവ് മാലിന്യങ്ങൾ തള്ളി. പരാതി നൽകിയപ്പോൾ ബ്ലീച്ചിങ് പൗഡർ വിതറുക മാത്രമാണ് കോർപ്പറേഷൻ ചെയ്തത്. പുനരുദ്ധരിക്കാൻ ഹൈക്കോടതി നിർദേശിച്ച കനോലി കനാലിലാണ് ചാക്കിൽകെട്ടി മാലിന്യങ്ങൾ തള്ളിയത്. രൂക്ഷമായ ദൂർഗന്ധം കാരണം കാരപറമ്പ് മാർക്കറ്റിന് സമീപം താമസിക്കുന്നവർക്ക് പുറത്തിറങ്ങാനേ കഴിയുന്നില്ല. മാലിന്യം തള്ളിയവരെ കുറിച്ച് തെളിവ് സഹിതം പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കനാലിന്റെ ഒഴുക്ക് നിലച്ചതിനാൽ പ്രദേശത്ത് പകർച്ചവ്യാധി പടരുമെന്ന ഭയത്തിലാണ് നാട്ടുകാർ.
Advertisement