ഒറ്റപ്പാലം ബസ് സ്റ്റാൻഡ് വിപുലീകരണ പദ്ധതിക്ക് ഒച്ചിഴയും വേഗം. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടെ എസ്റ്റിമേറ്റ് തുക ആറിരട്ടിയാണ് വർധിച്ചത്. 2005ലാണ് ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. മൂന്നര കോടി രൂപയായിരുന്നു പ്രതീക്ഷിച്ച ചെലവ്. ഉദ്ഘാടത്തിനു തൊട്ടുപിറകെ നിർമാണം നിലച്ച പദ്ധതി 2012 ൽ പുനരാരംഭിച്ചു. അപ്പോഴേക്കും പദ്ധതി ചെലവ് 14 കോടി രൂപയായി.
പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി നിർമാണചെലവ് അഞ്ച് കോടി രൂപ കൂടി വീണ്ടും കൂട്ടി. എന്നാൽ ഇതിൽ മൂന്നു കോടി രൂപ മാത്രമാണ് വായ്പയായി അനുവദിച്ചത്. രേഖകളിലൊതുങ്ങിയ മൂന്നുകോടി ഇനിയും ലഭിച്ചിട്ടുമില്ല. അതേസമയം ആദ്യ ഘട്ടമായി വാങ്ങിയ 14 കോടി രൂപയുടെ തിരിച്ചടവും പ്രതിസന്ധിയിലാണ്.