പരിസരവാസികള്‍ക്ക് ഭീഷണിയായി താമരശേരി ചുരത്തില്‍ പ്ലാസ്റ്റിക്, ഇറച്ചി മാലിന്യങ്ങള്‍ കുന്നുകൂടുന്നു. ചുരത്തിനുതാഴെ താമസിക്കുന്നവരും വന്യമൃഗങ്ങളും വലിയ ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്. പരാതികള്‍ നല്‍കിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. നൂറുകണക്കിന് സഞ്ചാരികളാണ് ഒരോദിവസവും ചുരത്തിലെത്തുന്നത്. പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപേക്ഷിക്കുന്നതും ഇവിടെത്തന്നെയാണ്.
വന്യമൃഗങ്ങൾ ഇത് ഭക്ഷണമാക്കുന്നു. മരക്കൂട്ടത്തിനിടയിലും വശങ്ങളിലും കെട്ടിക്കിടക്കുന്ന മാലിന്യക്കൂട്ടങ്ങൾ പലയിടത്തും കാണം. നശിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇറച്ചി മാലിന്യവും കടകളിൽ നിന്നുള്ള മാലിന്യവും രാത്രിസമയങ്ങളിൽ ചുരത്തിന്റെ വശങ്ങളിൽ തള്ളുന്നത് പതിവാണ്. ചുരത്തിന് താഴെയുള്ളവർ ഉപയോഗിക്കുന്ന നീരുറവകളിൽ പോലും മലിനമായി. ചുരം സംരക്ഷണസമിതി പ്രവർത്തകർ ബോധവൽക്കരണം നടത്തുന്നുണ്ടെങ്കിലും ചില പ്രായോഗികതടസങ്ങളുണ്ട്. പൊലീസ്, വനം വകുപ്പ്, ജില്ലാ ഭരണകൂടം ചേർന്ന് സംയുക്തമായി പ്രതിരോധനടപടികൾ എടുക്കണമെന്നാണ് ആവശ്യം.