പുതുമോടിയണിഞ്ഞ കോഴിക്കോട് മിഠായിത്തെരുവ് ഓണവിപണിയുടെ തിരക്കിലാണ്. രാപകൽ വ്യത്യാസമില്ലാതെ വഴിയോരവാണിഭം പൊടിപൊടിക്കുന്നു. ഉത്രാടപ്പാച്ചിലിന് മുൻപ് തന്നെ എല്ലാം ഒരുക്കാനുള്ള വേഗതയിലാണ് മലയാളി.
പുതുമോടിയണിഞ്ഞ മിഠായിത്തെരുവില്‍ സൂചികുത്താനിടമില്ലാത്ത തിരക്കായിക്കഴിഞ്ഞു. ഇനിയുമേറെയാളുകള്‍ക്ക് ഓണഒരുക്കം തകൃതിയാക്കേണ്ടതിനാൽ ഈ ഒഴുക്ക് തുടരും. കൈയ്യിലുള്ള പണത്തിന് കനപ്പെട്ട മൂല്യവുമായി മിഠായിത്തെരുവില്‍ നിന്ന് മടങ്ങാം.
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇത്തവണ മിഠായിത്തെരുവ് നവീകരണത്തിന്റെ ആദ്യഘട്ടം ഓണത്തിന് മുൻപ് പൂർത്തിയായി. ഇത് വിപണി സജീവമാക്കാൻ സഹായിച്ചു. മഴമാറിയ കാലാവസ്ഥയിലെ ഓണക്കാലം വ്യാപാരികൾക്കും പ്രതീക്ഷയുടേതാണ്.