മുട്ടക്കോഴി കൃഷി പ്രോൽസാഹിപ്പിക്കുന്ന പദ്ധതിപ്രകാരം വിതരണം ചെയ്തത് പൂവൻകോഴികളെ. പെരിന്തൽമണ്ണ നഗരസഭയുടെ കോഴിയും കൂടും പദ്ധതിയിയാണ് തുടക്കത്തിൽ തന്നെ പാളിയത്.
പെരിന്തൽമണ്ണയെ കോഴിമുട്ട ഉൽപാദനത്തിൽ സ്വയംപര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോഴിയും കൂടും പദ്ധതിയാരംഭിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് വീട്ടമ്മമാർ കോഴികുഞ്ഞുങ്ങളെ ഏറ്റുവാങ്ങിയത്. തീറ്റ നൽകി വളർത്തി വലുതാക്കിയപ്പോഴാണ് കാര്യം മനസിലായത്. മൂട്ടകോഴികളെ കാത്തിരുന്ന വീട്ടമ്മമാരെ പൂവൻകോഴികൾ കൂവി ഉണർത്തിത്തുടങ്ങി..നൂറിലേറെ കുടുംബങ്ങൾക്ക് നൽകിയ കോഴിക്കുഞ്ഞുങ്ങളിൽ ഏറെയും പൂവൻകോഴികളാണ്.
കോഴിക്കുഞ്ഞുങ്ങൾക്കൊപ്പം വിതരണം ചെയ്ത കൂടിന് വേണ്ടത്ര വലുപ്പമില്ലെന്ന പരാതിയുമുണ്ട്. ഉപഭോക്താക്കൾ പ്രതിഷേധവുമായി എത്തിയപ്പോൾ പൂവൻ കോഴികളെ മാറ്റി നൽകാമെന്നായി നഗരസഭാ.ആദ്യഘട്ട പദ്ധതി ശരിക്കും പണിയായതോടെ രണ്ടാം ഘട്ടത്തിൽ പിടക്കോഴിയാണന്ന് പരിശോധന നടത്തിയേ ശേഷമെ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യൂ എന്ന നിലപാടിലാണ് നഗരസഭാ അധികൃതർ