പാലക്കാട് ചെർപ്പുളശേരിയിലെ കീഴൂർ റോഡ് യാത്രക്കാരുടെ നടുവൊടിക്കുന്നു. അഞ്ചു കിലോമീറ്റർ റോഡാണ് തകർന്നുകിടക്കുന്നത്. റോഡ് ടാറിങിന് പത്തുകോടി രൂപ അനുവദിച്ചതായി ബജറ്റിൽ പ്രഖ്യാപനം ഉണ്ടായെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല.
ചെർപ്പുളശേരിയിൽ നിന്ന് ഒറ്റപ്പാലത്തേക്കുളള കൂഴൂർ റോഡിനെക്കുറിച്ചാണ് നാട്ടുകാരുടെ പരാതി. റോഡ് തകർന്നിട്ട് നാളുകളേറെയായിട്ടും പൊതുമരാമത്ത് വിഭാഗം അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ല. റോഡിലെ കുഴികൾ വെട്ടിച്ചു പോകാനുളള ശ്രമം അപകടങ്ങൾക്കിടയാക്കുന്നു. ഇതുവഴിയുളള യാത്ര ഒഴിവാക്കാനാണ് ഒാട്ടോറിക്ഷക്കാർക്കും താൽപര്യം.
റോഡ് നന്നാക്കാൻ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി പത്തുകോടി രൂപയാണ് സർക്കാർ അനുവദിച്ചത്. എന്നാൽ തുടർനടപടിയൊന്നും നടത്തിയിട്ടില്ല. ആറുമാസത്തിലേറെ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. താൽക്കാലികാശ്വാസമെന്നോണം െപാതുമരാമത്തിൽ നിന്ന് ഇരുപതുലക്ഷം മുടക്കി അറ്റകുറ്റപ്പണി നടത്തുമെന്നാണ് ജനപ്രതിനിധികളുടെ വാദം.