വയനാട്ടിൽ ഉൾവനത്തിൽ നിന്നും നാട്ടിലേക്ക് പുനരധിവസിക്കപ്പെട്ട ആദിവാസി കുടുംബങ്ങൾ പട്ടിണിയിൽ. കാടിനെ ആശ്രയിച്ചു കഴിഞ്ഞവരെ പുറത്തെത്തിച്ചപ്പോൾ ജീവിക്കാനുള്ള മാർഗങ്ങളൊന്നും ഒരുക്കിക്കൊടുത്തില്ല. കൊമ്മഞ്ചേരി കോളനിയിൽ ജീവിച്ചവരെയാണ് അടിസ്ഥാനസൗകര്യം ഒന്നുമില്ലാത്ത ഇടത്തേക്കാണ് മാറ്റി വഞ്ചിച്ചത്.
കാടിനെ വിശ്വസിച്ചും ആശ്രയിച്ചും കഴിഞ്ഞവരാണ്. റേഷനരികൊണ്ടുള്ള കഞ്ഞിക്കൊപ്പം കാട്ടുകിഴങ്ങുകളും പച്ചിലകളും ഭക്ഷിച്ചുകഴിഞ്ഞവർ. വനത്തിനുള്ളിലെ കൊമ്മഞ്ചേരി കോളനിയിൽ കഴിഞ്ഞപ്പോൾ ഉള്ളത് കൊണ്ട് ഓണം പോലെയായിരുന്നു. കുറച്ചു കൂടി സൗകര്യം ഉള്ള സ്ഥലത്തേക്ക് പോകാമെന്ന് പറഞ്ഞാണ് അധികൃതർ ഇങ്ങോട്ട് മാറ്റിയത്.
ചെറിയ ഷെഡുകൾ ഉണ്ട്,
വൈദ്യുതിയില്ല,വഴിയില്ല,കുടിവെള്ളമില്ല, ശുചിമുറിയില്ല, ജോലിക്കു ആരും വിളിക്കുന്നുമില്ല. റേഷനരിയുണ്ട്. പക്ഷെ മറ്റു സാധനങ്ങൾ വാങ്ങാൻ പണം വേണമല്ലോ.
പുകയാത്ത ഈ അടുപ്പ് പറയും കൂടുതൽ കാര്യങ്ങൾ. പിഞ്ചുകുട്ടികൾ ഉൾപ്പെടെ 20 പേരാണ് ഇവിടെയുള്ളത്.