മഴയത്ത് തകർന്ന് തലശ്ശേരി ടൗണിലെ റോഡുകൾ. കുഴിയുടെ ആഴം അറിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും യാത്രക്കാർക്ക് പരുക്കേൽക്കുന്നതും പതിവാണ്. ഇന്റർലോക്ക് ചെയ്ത റോഡുകൾമാത്രാണ് മഴയെ അതീജിവിച്ചത്.
നിറുത്താതെ മഴ പെയ്താൽ റോഡ് കുളമാകും. പിന്നെ വഴിയേത് ഓവ് ചാലേതെന്ന് തിരിച്ചറിയാൻ കഴിയില്ല. വഴിയെക്കുറിച്ച് അറിയാത്തവരുടെ വാഹനങ്ങൾ കുഴിയിൽ വീഴുന്നത് നിത്യസംഭവമാണ്. വേഗത്തിൽ വാഹനങ്ങള്‍ കടന്നുപോകുമ്പോൾ യാത്രക്കാരുടെ നേരെയാണ് കല്ലുതെറിക്കുന്നത്.
പുതിയ ബസ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ബൈപ്പാസ് റോഡിന്റെ അവസ്ഥയാണ് ഏറെ പരിതാപകരം. ടൗൺ ഹാൾ ജംഗ്ഷനിലേക്ക് വരുന്ന റോഡും പൂർണമായും തകർന്നിരിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് ടാർ ചെയ്ത് മനോഹരമാക്കിയ റോഡുകളാണ് മഴയിൽ പൊളിഞ്ഞത്.
നഗരത്തിലെ പ്രധാന റോഡായ ലോഗൻസ് റോഡും തകർന്നുതുടങ്ങി. യാത്രക്കാരുടെ നടുവൊടിക്കുന്ന റോഡുകൾ മഴയത്ത് തകരാത്തരീതിയിൽ നന്നാക്കണമെന്നാണ് നാട്ടകാരുടെ ആവശ്യം.