മലപ്പുറം കൊണ്ടോട്ടി നഗരസഭക്ക് കീഴിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ നിർമാണം പാതിവഴിയിൽ.17 വർഷമായി വാടകകെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത് 2000 ൽ അന്നത്തെ ആരോഗ്യമന്ത്രി വി.സി കബീർ ആണ് ആയുർവേദ ആശുപത്രിക്ക് അനുമതി നൽകിയത്.തുടർന്ന് ആശുപത്രിയുടെ പ്രവർത്തനം വാടകകെട്ടിടത്തിൽ തുടങ്ങി.
ഇതിനിടയിൽ സ്വന്തം കെട്ടിടത്തിനായി നെല്ലിക്കുന്നിൽ ഭൂമി കണ്ടെത്തി.നിർമാണം ആരംഭിച്ചു.കുന്നിൻ മുകളിൽ നിർമിക്കുന്ന കെട്ടിടത്തിലേക്ക് രോഗികൾ എത്തിച്ചേരുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ചർച്ചയായപ്പോൾ നിർമാണം നിർത്തിവച്ചു.നിലവിൽ കാടൂമൂടി നശിക്കുകയാണ് കെട്ടിടം ആശുപത്രി പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിൽ ആവശ്യത്തിന് സൗകര്യമില്ല.
മരുന്നു സൂക്ഷിക്കാനോ രോഗികളെ പരിശോധിക്കാനോ സ്ഥലവുമില്ല രോഗികൾക്ക് എത്തിപ്പെടാൻ കഴിയുന്ന രീതിയിൽ പുതിയ കെട്ടിടം പ്രയോജനപെടുത്തണമെന്നാണ് രോഗികളുടേയും നാട്ടുകാരുടേയും ആവശ്യം.