ചലച്ചിത്രമേഖലിയൽ അരനൂറ്റാണ്ട് പിന്നിടുന്ന സംവിധായകൻ ഹരിഹരന് ആദരമർപ്പിക്കുന്ന സുവർണം ഹരിഹരം പരിപാടിക്ക് കോഴിക്കോട് തുടക്കമായി. ഹരിഹരൻ സിനിമകളിലെ മാനവികതയെന്ന വിഷയത്തിൽ നടന്ന സെമിനാർ സംവിധായകൻ ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്തു. ഹരിഹരന്റെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള മെഗാഷോ ഞായറാഴ്ച്ച നടക്കും.
പിതാവ് എം.കൃ·ഷ്ണൻ നായരുടെ അടുത്ത് ഹരിഹരൻ സംവിധാന സഹായിയായി എത്തിയത് മുതലുള്ള കാര്യങ്ങൾ ഓർമിച്ചാണ് കെ. ജയകുമാർ സെമിനാറിന് ആമുഖം പറഞ്ഞത്. തെറ്റുകുറ്റങ്ങളില്ലാത്ത സൃഷ്ടികളാണ് ഹരിഹരന്റേതെന്ന് നിരീക്ഷിച്ചു. സിനിമയുടെ സാങ്കേതിക മുന്നേറ്റത്തിനൊപ്പം നടന്ന സംവിധായകനാണ് ഹരിഹരനെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ഷാജി എൻ. കരുൺ പറഞ്ഞു
നാളെ ഹരിഹരൻ സിനിമകളുടെ പ്രദർശനം നടക്കും. ശരപഞ്ജരവും സ്വർഗവും പഴശ്ശിരാജയുമടക്കമുള്ള സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഞായറാഴ്ച്ച സ്വപ്ന നഗരിയിൽ നടക്കുന്ന ആദരസന്ധ്യക്ക് എം.ടി വാസുദേവൻ നായർ തിരിതെളിയിക്കും. ശ്യാം ബനഗൽ, റസൂൽ പൂക്കുട്ടി,മമ്മുട്ടി,ഇളയരാജ, പി.ജയചന്ദ്രൻ വാണിജയറാം തുടങ്ങി പ്രമുഖർ ചടങ്ങിനെത്തും. തുടർന്ന് ഹരിഹരൻ സിനിമകളിലെ ഗാനങ്ങളുടെ ദൃശ്യാവിഷ്കാരമുൾപ്പെടുന്ന മെഗാഷോയും നടക്കും.