പിഎസ്്സിയുടെ അഡ്വൈസ് മെമ്മോയിൽ കടലപൊതിഞ്ഞ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. കെ.എസ്.ആർ.ടി.സി.യില്‍ കണ്ടക്ടർ നിയമനത്തിനായി മെമ്മോ ലഭിച്ചിട്ടും നിയമനം കിട്ടാത്തവരാണ് കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ വ്യത്യസ്ത സമര രീതിയുമായെത്തിയത്.
സർക്കാർ കടലാസിന്റെ വില പോലും കൽപിക്കാത്ത പി.എസ്്്.സി അഡ്വൈസ് മെമ്മോ കൊണ്ട് കടല പൊതിയുകയല്ലാതെ ഉദ്യോഗാർഥികൾ മറ്റെന്ത് ചെയ്യാൻ. പിഎസ്്സിയെഴുതി റാങ്ക് ലിസ്റ്റിൽ വന്നിട്ടും ജോലി നൽകാൻ കെഎസ്ആർടിസി വിസമ്മതിക്കുമ്പോൾ ഇവർ കടലവിൽക്കാനിറങ്ങിയാലും അതിശയിക്കേണ്ടതില്ല.
2013 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച പിസ്എസ് ലിസ്റ്റിൽ 2016 ഡിസംബർ 31നാണ് 4000 പേർക്ക് പിഎസ്്സി അഡ്വൈസ് മെമ്മോ നൽകിയത് മെമ്മോ നൽകി മൂന്ന് മാസത്തിനകം ജോലി നൽകണമെന്നാണ് ചട്ടം.മാസം ഒമ്പത് കഴിഞ്ഞിട്ടും നിയമന ഉത്തരവ് നൽകിയിട്ടില്ല.മെമ്മോ കിട്ടിയ ഉദ്യോഗാർഥികൾ സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങിയിരിക്കുകയാണ്.താൽകാലിക ജീവനക്കാരെ സംരക്ഷിക്കാനുള്ള യൂണിയനുകളുടെ സമ്മർദത്തിന് വഴങ്ങിയാണ് കെഎസ്ആർടിസി നിയമനം.തടയുന്നതെന്നും റാങ്ക് ജേതാക്കൾ ആരോപിക്കുന്നുണ്ട്.